Wednesday, November 27, 2019

"അളകാപുരി വിശേഷം "...

"അളകാപുരി അളകാപുരി  എന്നൊരു നാട് "
ഇതൊരു ക്‌ളാസിക് ഗാനം ഒന്നുമല്ല  എന്നാലും  കേൾക്കാൻ  നല്ല ഇമ്പമയമാണ്  ഈ ഗാനം
'അളകാപുരി അളകാപുരി  എന്നൊരു നാട്
അതിൽ അമരാവതി  അമരാവതി എന്നൊരു വീട്
ആ വീടിൻ  പൂമുഖത്തിൽ
പൂ മരത്തിൽ
 പൂത്തുനിൽക്കും പൂ പൂ 
ആകാശ പെൺ കൊടിമാർ 
ചൂടിയാലും ചൂടിയാലും
 തീരാത്ത പൂ പൂ"
പക്ഷെ ഞാൻ ഈ പറയാൻ പോകുന്ന അളകാപുരിക്ക്‌
ആ പാട്ടുമായി ഒരു ബന്ധവുമില്ല  പേരൊഴിച്ചു

തൊണ്ണൂറുകളിൽ  കോഴിക്കോട്  നല്ല രുചിയുള്ള  വെജിറ്റേറിയൻ  ഭക്ഷണം സെർവ് ചെയ്യ്തിരുന്ന  റെസ്റ്റോറന്റ് ആണ്  ഈ 'അളകാപുരി'
ആരോട് ചോദിച്ചാലും  ഈ പേരാണ്  സജസ്റ്റ്  ചെയ്തിരുന്നത്... പാർക്കിംഗ്  സൗകര്യവും  അത്ര തിരക്കില്ലാത്ത,
നല്ല  വൃത്തിയുള്ള  റെസ്റ്റോറന്റ് അതാണ്‌  ഈ
അളകാപുരി...അന്നുകാലത്തു  പലപ്രാവശ്യം  വീട്ടുകാരുമായി  പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്  അവിടെ
ഇപ്പോൾ   കുറേകാലമായി , അല്ല കുറെ വർഷങ്ങൾ ആയി  അവിടെ പോയിട്ട്....
കഴിഞ്ഞദിവസം  കോഴിക്കോട്  വീട്ടുകാരുമായി  പോകേണ്ടി വന്നു. on the way  തിരുമന്ധാം കുന്ന്  ഭഗവതിയെ തൊഴുതു  കോഴിക്കോട് എത്തിയപ്പോൾ  സമയം  രണ്ടര കഴിഞ്ഞു
നല്ല വിശപ്പ്... എവിടെ ഭക്ഷണം കഴിക്കും  എന്നു ചിന്തിച്ചു  രുചി,   അഭിരുചി,   തുടങ്ങിയ ഹോട്ടലുകളിൽ  എത്തി   അവിടെയെല്ലാം  "ഫുൾ"  പിന്നെ പാർക്കിംഗ് നു   ഒരിഞ്ചു സ്ഥലവുമില്ല
വീണ്ടും തുടങ്ങി  യാത്ര,   ഭക്ഷണം തേടി.
 പലസ്ഥലത്തും  parking ഇല്ല  പിന്നെ parking ഉള്ള  സ്ഥലങ്ങളിൽ  ഫുഡ്‌  നോൺ വെജ്ജും..
കൂടെ ഉള്ളവർക്ക്  പ്യുർ  വെജ്  റെസ്റ്റോറന്റ് തന്നെ വേണം..  അങ്ങനെ  ഫുഡിന് വേണ്ടി  പരതി വണ്ടി ഓടിക്കുമ്പോൾ  പെട്ടെന്ന്  മനസ്സിൽ ഓടിയെത്തി "അളകാപുരി" പിന്നെ  ഒന്നും ആലോച്ചില്ല
ഗൂഗിൾ  തപ്പി  അളകാപുരി  കണ്ടെത്തി...  MM അലി റോഡിൽ   ...
ഒരു പത്തുകിലോമീറ്ററോളം  ഓടണം   സാരമില്ല  നല്ല ഭക്ഷണം കിട്ടുമല്ലോ   വണ്ടി വിട്ടു, ഇടയ്ക്കു എവിടെയോ  ഒരു വൺ വേ  കിട്ടി...   വീണ്ടും  കറക്കം  നാലു കിലോമീറ്റർ ...  അവസാനം  കണ്ടെത്തി
"അളകാപുരി"  ഗേറ്റ് കടന്നു പാർക്കിംഗ്  സ്ഥലത്തു  സെക്യു്രിട്ടി  ഒരു സല്യൂട്ട് അടിച്ചു  പാർക്കിംഗ് ചെയ്യാൻ  സിഗ്നൽ  കാണിച്ചു തുടങ്ങി  ഒരു വിധത്തിൽ  വണ്ടി മുന്നോട്ടും  പുറകോട്ടും  എടുത്തു  കിട്ടിയ സ്ഥലത്തു വണ്ടി പാർക്കു ചെയ്തു  എല്ലാവരും ഇറങ്ങി  റെസ്റ്റോറന്റ് ലക്ഷ്യമാക്കി  നടന്നു  പക്ഷെ  പെട്ടെന്ന് ഒരു  ചുവന്ന ബോർഡ് കണ്ണിൽ  പെട്ടു  അതു തന്നെ  "BAR'  എന്തോ എവിടെയോ തെറ്റി  എന്നു മനസ്സ് പറഞ്ഞു... വീണ്ടും സെക്യു്രിറ്റി  ചേട്ടനെ  വിളിച്ചു  ചോദിച്ചു  " ഇപ്പോഴും  പഴയ  ഗ്രൂപ്പ്‌ തന്നെയാണോ  ഇതു നടത്തുന്നത്?  "
 അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു " സാർ  ഇപ്പൊ പുതിയ ഗ്രൂപ്പ്‌ ആണ് നടത്തുന്നത്  പുതുക്കി പണിഞ്ഞു   ബാർ ലൈസൻസ്  ഒപ്പിച്ചു   നന്നായി  പോകുന്നു "
പണി പാളി  ഇനി എവിടെ പോകും എന്നു ചിന്തിച്ചു  വാച്ചിൽ നോക്കിയപ്പോൾ  സമയം  നാലുകഴിഞ്ഞിരിക്കുന്നു  പിന്നെ സ്റ്റാൻഡ് വിട്ടു  അവസാനം   റെയിൽവേ  കാന്റീനിൽ എത്തി  വടയും  ചായയും  കഴച്ചു  വിശപ്പടക്കി
ഇതാണ്  പുതിയ "അളകാപുരി വിശേഷം "

Friday, November 15, 2019

" ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി

ദാസേട്ടൻ പാടാനായി പിറന്നവൻ
നമ്മളെ പാട്ടു കേൾക്കാൻ കൊതിപ്പിച്ചവൻ
പാട്ടു കേൾക്കാൻ പഠിപ്പിച്ചവൻ
ആ പാട്ടിലൂടെ പ്രേമിക്കാൻ പഠിപ്പിച്ചവൻ
അങ്ങനെ ഒരു പാട്ടിലൂടെ  ഞാനും പ്രണയത്തിൽ  ചെന്നു വീണു 
എന്തായാലും  പുഴയിൽ  വീണില്ലേ എന്നാ കുളിച്ചു കേറാം  എന്നു കരുതി,  പാടി മനസ്സിൽ കയറിയവളെ  രണ്ടു വീട്ടുകാരുടെയും എതിർപ്പ് തൃണവത്കരിച്ചു ജീവിത സഖിയാക്കി !
പിന്നെ  ജീവിതം എത്തി പിടിച്ചു 
വീടുവെച്ചു 
അതൊരു കൊച്ചു സ്വർഗവുമാക്കി
കുട്ടി ഉണ്ടായി 
അവനെ  പഠിപ്പിച്ചു  വലുതാക്കി 
അവനു ചെറിയ ജോലിയും കിട്ടി
ചിറകു മുളച്ചപ്പോൾ  അവനും വന്നു പ്രേമ രോഗം  അതും ദാസേട്ടന്റെ പാട്ടുകളുടെ പ്രേരണയിൽ (പെൺകുട്ടിയുടെ  വീട്ടുകാർ എതിർത്താലും)  ഞങ്ങൾ അവരെ പിടിച്ചു കെട്ടിച്ചു
അതോടെ  വീട്ടിലെ  സ്വസ്ഥത  നഷ്ട്ടപെട്ടു.. എന്നും  എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു  മരുമോളും അമ്മായി അമ്മയും തമ്മിൽ വഴക്കു 
ചെറുതിൽ തുടങ്ങി  വലുതിൽ  അവസാനിക്കുന്ന  വഴക്കു ..... പിണക്കം  അങ്ങനെ.
ഇതിനിടയിൽ  ഭാര്യ  ഹൃദ്രോഗിയുമായി... 
മരുമകൾ  ഭരണം കയ്യടക്കി 
 പ്രശ്നങ്ങൾ സങ്കീർണമായി...
ഞങ്ങളെ എങ്ങനെയെങ്കിലും ഒഴിവാക്കി, 
വീട് സ്വന്തമാക്കി  മുന്നോട്ടു പോകാനുള്ള  പദ്ധതികൾ  അണിയറയിൽ  രൂപം കൊണ്ടു ... ഇതുമണത്തറിഞ്ഞ നല്ലപാതി ഹൃദയം പൊട്ടി മരിച്ചു. മരണാന്തര ചടങ്ങുകൾ  നടക്കുമ്പോൾ  ഞങ്ങളുടെ റൂം  അവർ കയ്യേറി 
എനിക്ക് വേണ്ടി ഒരു വൃദ്ധ സദനവും നോക്കി തുടങ്ങി.. എന്നെ  നടതള്ളാൻ അധികം നാളുകൾ ഇല്ലാ എന്നറിഞ്ഞ ഞാൻ  ഒരു അവസാന ശ്രമത്തിനൊരുങ്ങി....
മകനും മരുമോള്ക്കുംഒരു പ്ലഷർ  ട്രിപ്പ്  അറേൻജ്  ചെയ്തു...രണ്ടാഴ്ച്ച  !
അതു കൈനീട്ടി സ്വീകരിച്ച അവർ  പിന്നെ  അതിന്റെ  പ്ലാനിങ്ങിലും, 
എക്സിക്യു ഷനിലും ആയിരുന്നു....
ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവർ പകച്ചു  അവരുടേതായ ഒരു കടുക് മണിപോലും  അവിടെ കണ്ടില്ല  പകച്ചുനിന്ന  അവരോടു ഞാൻ  പറഞ്ഞു
" ഇതാ  താക്കോൽ ഇവിടെനിന്നു  ഏകദേശം പത്തു കിലോമീറ്റർ മാറി  നിങ്ങള്ക്ക് വേണ്ടി ഒരു വാടക വീട് കണ്ടെത്തി   അഡ്വാൻസും  ഒരു മാസത്തെ  വാടകയും കൊടുത്തു     നിങ്ങളുടേതായ എല്ലാം
അങ്ങോട്ട്  ഷിഫിറ്റ് ചെയ്‌തു ..... ഒരുമാസത്തേക്കുള്ള എല്ലാം അവിടെ കരുതിട്ടുണ്ട്  നിങ്ങൾ ഈ ക്ഷണം  ഇവിടെ നിന്നിറങ്ങണം "
അവരെ പറഞ്ഞുവിട്ടു  ഞങ്ങളുടെ  ബെഡ്‌റൂമിൽ  ഇരിക്കുമ്പോൾ  ചുമരിലെ ചിത്രത്തിൽ നിന്നവൾ
ചിരിച്ചു  ദാസേട്ടൻ പാട്ടു  തുടർന്നു
 " ഈ  മനോഹര
തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"

Monday, September 30, 2019

എവിടെ പോയി ആ'നാട് '?

ഒരു  തമിഴ്  കവിത
മനസ്സിനെ വല്ലാതെ  ബാധിച്ച  വരികൾ
എങ്ങോ നഷ്ട്ടപ്പെട്ട  നമ്മുടെ  സ്വന്തം  നാട്‌
ഇതിലെ  വരികൾ എല്ലാം  മനോഹരം  എന്നാലും  ഒരുവരി  മനസ്സിനെ  പിടിച്ചുലച്ചു
" ഒരു  വീട്ടിൽ  അടുപ്പു എരിന്താൽ  മറു വീട്ടിൽ പശി ഇല്ലയെ...  ഒരു കണ്ണ്  നിറൈന്താൽ  ഓടിവര പലരുണ്ടങ്കേ ... "
എന്റെ  കുട്ടിക്കാലത്തു, പ്രത്യേകിച്ച്  സ്‌കൂൾ വേനലാവുധി ദിനങ്ങളിൽ   ഊണിന്റെ സമയമായാൽ  ഏതു വീട്ടിലാണോ കളിച്ചു കൊണ്ടിരുന്നത്   അവിടെ  ഊണ് കഴിച്ചിരുന്ന കാലം,കളി തുടർന്നിരുന്ന നല്ലക്കാലം ഈ കവിത  മനസ്സിലെത്തിച്ചു   കണ്ണ് നിറച്ചു... 

ഒരിക്കൽ കേൾക്കുക !!!


Thursday, September 19, 2019

ഹിന്ദി മത്...... പഠോ!


(ഇതിലെ  തമാശ മാത്രം ആസ്വദിക്കുക   പ്ളീസ്.....  കടപ്പാട്  whatsapp )
ഹിന്ദി മത്...... പഠോ!

രാവിലെ മലയാളി ഹോട്ടലിൽ കയറി ഓർഡർ ചെയ്തു...

- അരേ ദോ ചപ്പാത്തി ഔർ ഏക് എഗ് കറി

- മുഠ്ഡാ ഖോഴിയോ ഥാറാബോ സർ?

- മുർഗി

- ഇപ്പോ കൊണ്ടു ബരാം സാർ

- ചായ് ഭീ

- സെറി സാർ

അതടിച്ചുകേറ്റി, ഒരു പാഴ്സലും വാങ്ങി വീട്ടിൽ ചെന്നപ്പോൾ ഗേറ്റിൽ രണ്ടു ഭായിമാർ.

വീണ്ടും മലയാളി

- ക്യാ ഹേ?

- ഉണ്ണി സാർ ബറാൻ പറഞ്ഞു.

(ആത്മഗതം - തെങ്ങിനു തടമെടുക്കാൻ രണ്ടു പേരെ അയക്കണമെന്നു ഉണ്ണിയോട് പറഞ്ഞിരുന്നു. അതാണ്! ഹിന്ദിയിൽ ആത്മഗതം നടത്താൻ അറിയാത്തതുകൊണ്ട് അതു ചെയ്തില്ല.)

- അന്തറാവോ.

തൂമ്പയുമായി ഭായിമാർ അനുഗമിക്കുന്നു.

- ഇഥർ നൗ തെങ്ങ് (സോറി) നാരിയൽ വൃക്ഷ് ഹേ. ഉസ്കാ ഗ്രൗണ്ട് ക്ലിയർ കർനേ ചാഹിയേ.

- ഥഢം എടുക്കണം?

ക്ലാരിറ്റിക്കു വേണ്ടി ഒരു ഭായി ചോദിച്ചു.

- ഠീക്ക് ഹേ

അവർ പണി തുടങ്ങി. ഇടവേളയിൽ ഒരു ഭായി വന്നു ബല്ലടിച്ചു. മലയാളിച്ചി ചെന്നു വാതിൽ തുറന്നു.

- ക്യാ?

- ഖുറച്ച് ബെള്ളം ഥരുമോ

- ആരാം സേ ബൈഠോ.

മലയാളിച്ചി ഫ്രിഡ്ജിൽ നിന്നു വെള്ളക്കുപ്പി കൊണ്ടുക്കൊടുത്തു. ഭായിമാർ പാനി ഖുശിയായി പീനേ കേ ബാദ് കുപ്പി മടക്കിക്കൊടുത്തു.

- അച്ഛാ ഹേ?

- നന്തായിർന്നു

ഭായി ചിരിച്ചു. മലയാളിച്ചിയും ചിരിച്ചു.

ഇതിനിടയിൽ കടയിൽ പോയ മലയാളി വച്ചുകാച്ചി...

- ഏക് കിലോ ആലു ദേ ദോ

കിഴങ്ങു തൂക്കിയിട്ട് തൂക്കുകാരൻ ബായി ചോദിച്ചു

- ബേറെന്തേലും?

- അഭി നഹി. ബസ്!

- മുപ്ഥിയാർ റൂഭാ സാർ

- ഠീക്ക്‌ ഹേ!

പമ്പിൽ ചെന്നപ്പോൾ ഒരു ഭായിച്ചി.

- പെട്രോൾ ഫിൽ കരോ. ഡീസൽ ന ഭരേം.

അവൾ ഒന്നും പറഞ്ഞില്ല. ചുണ്ടു കോട്ടിയോ എന്നൊരു ഡൗട്ട്.

- എത്തിരയാ

- പാഞ്ച് ലിറ്റർ

അവൾ എന്തോ പിറുപിറുത്തു. അഞ്ഞൂറിനടിക്കാത്തതു കൊണ്ടാരിക്കും. റുപ്പി സെറ്റിങ്ങെല്ലാം തട്ടിപ്പാന്നറിയത്തില്ലിയോ. മലയാളിയോടാ കളി. കാർഡെടുത്തു കൊടുത്തു. ചില്ലറ പ്രശ്നോം തീർന്നല്ല്!

പഴക്കടയിലെത്തി വിൻഡോ താഴ്ത്തി വിളിച്ചു പറഞ്ഞു.

- ഏക് കിലോ കേലാ ദേ ദോ

- സാറ് ഹിന്ദിയൊക്കെ പഠിച്ചല്ലോ.

ശബ്ദം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ സ്ഥിരം ബായിയല്ല. കടക്കാരൻ രമേശന്റെ മോൻ കുട്ടൻ.

- എന്തു ചെയ്യാനാ കുട്ടാ. ഈ ബായിമാരെക്കൊണ്ട് ശരിക്കും പണിയെടുപ്പിക്കണമെങ്കിൽ നമ്മുക്ക് ഹിന്ദി അറിയണം. ഇവിടെ നിന്നവനെന്തിയേ?

- അവൻ നാട്ടിപ്പോയി. പുതിയൊരെണ്ണത്തിനെ തപ്പാൻ അച്ഛൻ പോയിരിക്കുവാ.

മലയാളി വീട്ടിൽ തിരിച്ചു ചെന്നപ്പോഴേക്കും ബായിമാർ തടമെടുത്ത് വളവുമിട്ടു കഴിഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു.

- കാം പൂരാ ഹോ ഗയാ?

- ഠീർന്നു സാർ.

കാശു കൊടുത്ത് അവരെ പിരിച്ചയച്ചു കഴിഞ്ഞ് മലയാളി മൊബൈൽ തുറന്നു.

അയാളുടെ മുഖം ചുമന്നു. അതൊന്നും പറ്റൂല! അതിവിടെ നടക്കുകേല. ഫാസിസമാണ്.

എന്താ കാര്യമെന്നു അന്വേഷിച്ചു കൊണ്ട് മലയാളിച്ചി കടന്നു വന്നു.

- ഹിന്ദി പഠിക്കണമെന്നു.

- ഐസാ ഹോ? മത് പഠോ!

Thursday, September 5, 2019

"രപ്തി സാഗർ "

ഒരു മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എന്റെ സുഹൃത്തിനും ഫാമിലിക്കും ചെന്നൈയിൽ നിന്ന് തൃശ്ശൂരിൽ എത്തണമായിരുന്നു  മരണവിവരം കിട്ടുമ്പോൾ രാത്രി എട്ടു മണി   പിന്നെ നോക്കിയപ്പോൾ  രാത്രി പന്ത്രണ്ടു മണിക്ക്  രപ്തി  സാഗർ ട്രെയിൻ ചന്നൈ സെൻട്രൽ  പാസ്സ്‌ചെയ്തു  തിരുവന്തപുരത്തേക്കു പോകുന്നു എന്നറിഞ്ഞു ആരെയെല്ലാമോ പിടിച്ചു  എമെർജൻസി ക്വാട്ടയിൽ നാലു ടിക്കറ്റ് ഒപ്പിച്ചു 
ഏകദേശം  പതിനൊന്നരക്ക്  സെൻട്രലിൽ എത്തിയപ്പോൾ  രപ്തിസാഗർ  ഏഴാം നമ്പർ ഫ്ലാറ്റ്ഫോമിൽ  എന്ന്  അനൗണസ് ചെയ്യുന്നു
പിന്നെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ നിന്ന് ഏഴാം നമ്പർ ഫ്ലാറ്റ്ഫോമിൽ ഓടി പിടിച്ചെത്തി   കമ്പാർട്ട്മെന്റ്  കണ്ടു പിടിച്ചു  സീറ്റ് നമ്പരുകൾ കണ്ടുപിടിച്ചപ്പോൾ  അതെല്ലാം 'ഒക്കിപെയ്ഡ് ' ആണ് 
അവരെല്ലാം  നല്ല  ഉറക്കത്തിലും  പിന്നെ തട്ടി വിളിച്ചു  ഉണർത്തിയപ്പോൾ  അവരെല്ലാം  ബംഗാളികളാണ്   അവരോടു അറിയുന്ന  ഹിന്ദിയിൽ  അത്  തങ്ങൾക്കു  അലോട്ട് ചെയ്‍ത  സീറ്റും  ബെർത്തുമാണ് എന്ന്  സുഹൃത്ത് ഒരുവിധം പറഞ്ഞൊപ്പിച്ചു,  അവരോടു സീറ്റ് മാറിത്തരുവാൻ ആവശ്യപ്പെടുകയും ചെയ്തു  .
എന്നാൽ  അവർ  അവരുടെ ടിക്കറ്റ് എടുത്തു കാട്ടി  അത് അവർക്കു  അലോട്ട് ചെയ്‌ത സീറ്റ് ആണെന്ന് പറഞ്ഞു.  എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുഹൃത്തിനോടും കുടുംബത്തോടും,   അതിൽ ഒരാൾ  ചോദിച്ചു  " കഹാം  ജാനാ ഹായ് " 
ഉടനെ സുഹൃത്ത് പറഞ്ഞു  " തൃശൂർ  കേരള "   ഉടനെ  അവർ പറഞ്ഞു  ഇത്  കേരളത്തിൽനിന്ന് ഗോരഖ്‌പുരിലേക്കു പോകുന്ന  ട്രെയിൻ ആണെന്ന്  അപ്പോഴാണ്  പറ്റിയ അമളി സുഹൃത്ത്  തിച്ചറിഞ്ഞത്   പിന്നെ  അവരോടു  തെറ്റും ക്ഷമയും  പറഞ്ഞു  വണ്ടിയിൽ നിന്ന് പുറത്തിറങ്ങി
അപ്പോൾ  വീണ്ടും അനൗൺസ്‌മെന്റ്  "കേരള ബൗണ്ട്  രപ്തി സാഗർ  ഈസ്  അറൈവിങ്‌  ഇൻ ഫ്ളാറ്റഫോം നമ്പർ വൺ " 
 Up and down  ട്രെയിനുകൾക്കു  ഒരേ പേരാണ്  "രപ്തി സാഗർ "  ട്രെയിൻ നമ്പർ നോക്കി വേണം കയറാൻ ..... നല്ലൊരു പാഠം അങ്ങനെ പഠിച്ചു

Wednesday, August 7, 2019

വീണ്ടുമൊരു പ്രളയക്കാലമോ??

വീണ്ടുമൊരു പ്രളയക്കാലമോ??
മഹാ പ്രളയം ഒരു വർഷം പിന്നിടുന്നു 
ഇന്നും ആ നടുക്കം  മാറിയിട്ടില്ല 
വീടിനു ചുറ്റും  വെള്ളം
ദിവസങ്ങൾ നീണ്ട  മഴ
 കുടി വെള്ളമില്ല 
കറണ്ടില്ല
ഫോണില്ല 
വാഹനമില്ല 
ഭക്ഷണമില്ല 
നേവിയെയും,   ഡിസാസ്റ്റർ  മാനേജ്മെന്റ് ക്കാരെയും,   സന്നദ്ധ സംഘടനകളെയും,   റിലീഫ് ക്യാമ്പുകളെയും  ദൈവത്തെ പോലെ  കണ്ടിരുന്ന  ദിവസങ്ങൾ...
 നഷ്ട്ടപെട്ടതിനെ കുറിച്ച്  അറിയാതെ  ദുരെ  കഴിയേണ്ടി വന്ന ദിനങ്ങൾ....... 
ഇന്നും  ഓർക്കുമ്പോൾ   അറിയാതെ ഞെട്ടി തരിക്കുന്ന  ദിനങ്ങൾ.....
കഴിഞ്ഞ  രണ്ടു ദിവസമായി  മഴ കനത്തു  പാടത്തും  തോട്ടിലും  കിണറിലും  വെള്ളം നിറയുന്നു,  സാമാന്യം ശക്തിയിൽ ചുഴലി കാറ്റും ഇടക്കിടെ വീശുന്നു,   മരം വീണു  നാശനഷ്ട്ടങ്ങൾ,  ഗതാഗതതടസ്സം,   kseb ക്കാരുടെ  നിസ്സഹായാവസ്ഥ കേടുവന്ന ലൈനുകൾ  നന്നാക്കുന്നതിൽ,  കാലാവസ്ഥ പ്രവചനം  അടുത്ത- 'മൂന്നു  നാലു  ദിവസം  ശക്തിയായി  കാറ്റും  മഴയും'..... 
 ഏല്ലാം കുടി   ഭീതി പരത്തുന്നു വീണ്ടും .... 
പക്ഷെ  ഒരു പ്രളയത്തെ  നേരിട്ട എക്സ്പീരിയൻസ്   ചെറിയ  ശക്തിയും    ധൈര്യവും നൽകുന്നു .....
ഇല്ല  ഇത്തവണ  ഒന്നും ഉണ്ടാവില്ല 
Let us be positive !!

Friday, May 17, 2019

ദൈവ ഹിതം

ദൈവ ഹിതം.

ലേബർ റൂമിന്റെ പുറത്തു സുനിലും  അകത്തു പ്രസവവേദനയിൽ  സുനിലിന്റെ ഭാര്യയും .
രണ്ടുപേരും  പലതും ഓർത്തു സമയം തള്ളിനീക്കാൻ  ശ്രമിക്കുന്നു.
പ്രകൃതി  പെരുമഴയായി പെയ്തു,    തന്റെ പ്രതിഷേധവും,   അമർഷവും   പ്രകടിപ്പിച്ച
മലയോര ഗ്രാമത്തിൽ,  അത് കലാശിച്ചത്,  
ഒരു ഒരുൾപൊട്ടലിലാണ്.
അതുമൂലം സർവ്വവും നഷ്ട്ടപ്പെട്ട  സുനിൽ  ജോലിതേടി  എത്തിയത് അകലെയുള്ള
ഒരു ചെറു പട്ടണത്തിൽ.  ഒരു സായാഹ്നം ചിന്തയിൽ മുഴുകി  നടക്കുമ്പോൾ  ലതയുടെ സ്‌കൂട്ടർ  അവനെ ഇടിച്ചു വീഴ്ത്തി  മറിഞ്ഞു വീഴുന്നു  .  നിസ്സാര പരിക്കോടെ  സുനിലും,  ചെറിയ എല്ലു ഒടിവോടെ  ലതയും  ചികിത്സ തേടുന്നു,   പരിചയപ്പെടുന്നു,  അടുക്കുന്നു.  വീട്ടുകാർ  ജാതി  ജോലി  അന്തസ്സ് എല്ലാം പറഞ്ഞു അവരുടെ വിവാഹത്തെ എതിർക്കുന്നു.
  എതിർപ്പ്  അവരുടെ ഒളിച്ചോട്ടത്തിലും കല്യാണത്തിലും  അവസാനിക്കുന്നു.
കിട്ടുന്ന പണിയെല്ലാം എടുത്തു സുനിൽ  ലതയെ സംരക്ഷിക്കുന്നു. 
അവർ  എല്ലാം മറന്നു സന്തോഷത്തോടെ  സമാധാനത്തോടെ  ജീവിക്കുമ്പോഴാണ് പുതിയ അതിഥി  വരുന്നത്.
ഇന്ന് അസ്വസ്ഥത തോന്നിയ  ലതയെ  സർക്കാർ ആശുപത്രിയിൽ  കാണിച്ചു,   പിന്നെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തു. 
"ലതയുടെ ബൈ സ്റ്റാൻഡർ  എവിടെ? "  എന്നുള്ള നേഴ്സിന്റെ വിളി  അവനെ ചിന്തയിൽ നിന്നുണർത്തി   ആശുപത്രിയിൽ എത്തിച്ചു
"തന്റെ ഭാര്യ  പെറ്റു  ആൺ കുട്ടി...... അവൾ  കരച്ചിലോടു കരച്ചിൽ  എന്ത്‌ പറഞ്ഞിട്ടും  നിര്ത്തുന്നില്ല താൻ ഒന്ന്  അവളെ സമാധാനിപ്പിക്ക് " എന്നുപറഞ്ഞ  നേഴ്സിന്റെ കൂടെ  അവൻ  ലേബർ റൂമിലേക്ക്  നടന്നു.
അവനെ കണ്ടപ്പോൾ  അവളുടെ  കരച്ചിലിന്റെ  ശക്തി കൂടി  " എന്നാലും  ദൈവം നമ്മുക്ക്  ഒരു
മിണ്ടാപ്രാണിയെ ആണല്ലോ  തന്നത് " എന്നുറക്കെ കരയുന്ന  ലതയോടു  അവൻ  മെല്ലെ പറഞ്ഞു
"ദൈവത്തിനറിയാം നമ്മൾ  അവനെ പൊന്നുപോലെ വളർത്തും അതുകൊണ്ടാണ്  അവനെ നമ്മളെ ഏല്പിച്ചത്. 
നമ്മൾ തമ്മിൽ പരിചയപ്പെട്ടത് 
അകലാൻ പറ്റാത്ത വണ്ണം അടുത്തത്,
നിന്റെ വീട്ടുകാരെ എതിർത്ത് ഒന്നായത്,  എല്ലാം ദൈവം ഇവന് വേണ്ടി കളമൊരുക്കിയതാണ്  ദൈവം അറിഞ്ഞു തന്ന  സമ്മാനമാണ് ഇവൻ
ഇവനെ നമ്മൾ  സ്നേഹിച്ചു വളർത്തും വലുതാക്കും  അതാണ് ദൈവ ഹിതം '
ഈ വാക്കുകൾ  ലതക്ക് നൽകിയ ആശ്വാസം  കോൺഫഡൻസ്  എല്ലാം അവരുടെ പുതിയ ജീവിതത്തിനുള്ള  ചവുട്ടി പടികളാണ്......