Saturday, April 10, 2010

ഓര്‍മ്മകളുടെ ഒരു വിരുന്നു

ഓര്‍മ്മകള്‍ ഒരു ലഹരിയാണ്
പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാന്‍ കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാന്‍ തുടങ്ങിയാല്‍ അവസാനം ദു:ഖവും
ഇന്നും നാളെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ കിട്ടുന്ന അപൂര്‍വ ദിനങ്ങളാണ്
ഒന്ന് മുതല്‍ ഏഴുവരെ പഠിച്ച പ്രൈമറി സ്കൂളിന്റെ എഴുപതാം പിറ നാള്‍ ആഘോഷം
1940 മുതല്‍ ഈ ദിനംവരെ നിലനില്‍ക്കുന്ന ആ വിദ്യാലയത്തിനു (J U P S പന്തെല്ലൂര്‍ ) ഒരു പ്രണാമം
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്കൂളില്‍ പഠിച്ചവരേയും പഠിപ്പിച്ചവരേയും കണ്ടു പിടിച്ചു എല്ലാവരേയും ഒരു വേദിയില്‍ എത്തിക്കുക എന്നത് ശ്രമകരമാണ് പക്ഷെ അതിനു ശ്രമിച്ചു എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത നല്ല കാര്യം
ഈ ഒത്തുചേരല്‍ തലമുറകളുടെ സംഗമമാണ്
ഇന്ന് ഞാനും അവിടെ പോയിരുന്നു
പോകുന്നവഴിയും പരിസ്സരവും എല്ലാം മാറിയിരിക്കുന്നു
എന്നാലും ആ ശ്രീ കോവിലില്‍ എത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനും ഒരു കൊച്ചു കുട്ടിയായി
ഓരോരുത്തരും അവരുടെ കൂടെ പഠിച്ചവരെ തിരഞ്ഞു കണ്ടുപിടിച്ചു പഴയെതെല്ലാം ചികഞ്ഞെടുക്കുന്നു
അന്നത്തെ കുറുമ്പും പിണക്കവും, ഇണക്കവും എല്ലാം
പഠിപ്പിച്ച മഹല്‍ അദ്ധ്യാപകര്‍, കൂടെ പഠിച്ചു ഈ ലോകം വിട്ടുപോയവര്‍, വെട്ടി തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍
സര്‍വവും നഷ്ട്ടപെട്ടു നാളെയെ ഒരു പേടിയോടെ നോക്കി കാണുന്നവര്‍ അങ്ങനെ അങ്ങനെ പലതും .....
അതെ ഇന്ന് എല്ലാവരും ഓര്‍മ്മകളിലാണ്
പക്ഷെ ഇതെല്ലാം ഒരു ദിവസത്തേക്ക് എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു

Friday, April 2, 2010

ഈ ഗ്രാമം .........മനോഹരം .




റോഡുകള്‍ ഇല്ലാത്ത, ചുറ്റും വെള്ളത്താല്‍ വലയം ചെയ്ത ഒരു മനോഹര ഗ്രാമം
ഇവിടെയല്ല ഹോളണ്ടില്‍ .....













ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അത് ഇവിടെ ആവണം

Sunday, March 28, 2010

ഭാമ വന്നു

ഇന്നലെ രാത്രി കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഒറ്റക്കായി
ഒന്നും പ്രതേകിച്ചു ചെയ്യാനില്ല ടീവീ പ്രോഗ്രാമുകള്‍ എല്ലാം ഒരേ ടൈപ്പ്
പുതിയ പുസ്തകം ഒന്നുമില്ല
അങ്ങനെ ഒരു ഒറ്റപെടല്‍
വെറുതെ കിടന്നു മനസ്സിനെ അതിന്റെ പാട്ടിനു വിട്ടു
അതുകൊണ്ടുതന്നെ മനസ്സ് പഴയതെല്ലാം ചികഞ്ഞു നോക്കി തുടങ്ങി
കല്യാണവും ഭാമയുടെ വരവും അവള്‍ ഞങ്ങള്‍ക്ക് തന്ന കൊച്ചു കൊച്ചു വലിയ സന്തോഷങ്ങളും
പിന്നെ ചേട്ടന്റെ പെട്ടെന്നുള്ള വേര്‍പ്പാടും എല്ലാം മനസ്സില്‍ തെളിഞ്ഞു
ഭാമ ഇന്ന് പ്ലസ്‌ ടു കാരിയായി അഞ്ചുവര്‍ഷം എനിക്ക് അവളും അവള്‍ക്കു ഞാനും മാത്രം
പക്ഷെ അതൊരു സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരുന്നു
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ അവളുടെ മുഖത്തു വരുന്ന പ്രകാശം
തമ്മില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ എല്ലാം ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കൊണ്ടുവന്നു
അവളുടെ സ്കൂള്‍ വിനോദയാത്ര കാരണം ഞാന്‍ തനിച്ചായി ഈ രാതി ഉറങ്ങാന്‍ കഴിയില്ല
നേരം വെളുക്കുന്നതുവരെ പഴയതെല്ലാം ഓര്‍ത്തു കിടന്നു
നേരം വെളുത്തപ്പോള്‍ എണിറ്റു പക്ഷെ എന്തോ ഒരു മനപ്രയാസം
ഒന്നിലും ശ്രദ്ധ പതിയുന്നില്ല,അവള്‍ ഇല്ലാത്തത് കൊണ്ടാവും
തിരക്കില്ലാതെ സാവകാശം വല്ലതും ഉണ്ടാക്കാം അതിനു ഉച്ചക്ക് മൂന്ന് മണിവരെ സമയമുണ്ട് ഏകദേശം ആസമയത്ത് അവള്‍ വരും എന്നാണ് പറഞ്ഞിരിക്കുന്നത്
അവള്‍ക്കു ഇഷ്ട്ടപെട്ട അവിയലും ചമന്തിയും പപ്പടവും എല്ലാം ഒരുക്കണം
പക്ഷെ അതിനു ഒരു ഉഷാര്‍ തോന്നുന്നില്ല
കുളിച്ചു കുറേ നേരം ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചു പിന്നെ പാചകത്തിന് അടുക്കളയില്‍ കയറി

എല്ലാം കഴിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്നു ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ കഴിയണം
അവള്‍ വരാന്‍
കഴിഞ്ഞ ദിവസം ഉറങ്ങാത്തത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി
ഡോര്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാമ നില്‍ക്കുന്നു
അവള്‍ ഹൃദ്യമായി ചിരിച്ചു എന്നിട്ട് " വല്ലാതെ വിശക്കുന്നു ഭക്ഷണം താ "
ഉടനെ ഇല വെച്ച് അവളെ ഇരുത്തി എല്ലാം വിളമ്പി കൊടുത്തു
അവള്‍ പതിവില്ലാതെ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു
ഇവള്‍ക്ക് ഇതുഎന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു
അടുത്തവീട്ടിലെ ലക്ഷ്മിയാണ്‌ എന്നോട് TV നോക്കാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഞാന്‍ ഉടനെ TV ഓണ്‍ ആക്കി എന്തോ ഫ്ലാഷ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നു
വിനോദയാത്രക്ക് പോയ ബസ്സ്‌ മറിഞ്ഞു വന്‍ ദുരന്തം
20 കുട്ടികള്‍ മരിച്ചു മരിച്ചവരുടെ പേരുകള്‍
അതിലേ ഒരു പേര് .........ഭാമ അറിയാതെ ഞെട്ടി
പക്ഷെ പെട്ടെന്നു തന്നെ അവള്‍ വന്നല്ലോ എന്നോര്‍ത്ത് സമാധാനിച്ചു
ടീവീ ഓഫാക്കി ഓടി ഭാമയുടെ അടുത്തേക്ക്‌

അവളെ കാണുന്നില്ല വിളമ്പി വെച്ച ഇല അതുപോലെ .....................

Monday, March 8, 2010

കാഞ്ചന

ഇന്ന് ലോക വനിതാ ദിനം
അതിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്
മനസ്സില്‍ എന്നും ബഹുമാനത്തോടുകൂടി മാത്രം ഓര്‍ക്കുന്ന ഒരു വനിതയെ പറ്റി പറയാം
ഇതുപോലെ ഉള്ളവര്‍ ഒരുപാട് പേരുണ്ട് പലരേയും പലരും കണ്ടിരിക്കും കേട്ടിരിക്കും
എന്നാലും
അവര്‍ കാഞ്ചന സത്യന്‍ അന്തിക്കാടിന്റെ തലയണ മന്ത്രത്തിലെ കാഞ്ചന അല്ല
ഇത് ജീവിത്തതോട് പൊരുതി ജയിച്ച കാഞ്ചന,കഴിഞ്ഞ ഒരു പത്തു വര്‍ഷമായി അറിയാം പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്

ഇവര്‍ എന്റെ ഭാര്യ ജോലിചെയുന്ന ബാങ്കില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍
അത്യാവശ്യം പഠിച്ചിട്ടുണ്ട്
രണ്ടു പെണ്‍കുട്ടികള്‍ ഒരാള്‍ പഠിച്ചു നേഴ്സ് ആയി ജോലി ചെയുന്നു
മറ്റേ കുട്ടി ഡിഗിരി കഴിഞ്ഞു MBA ചെയുന്നു
ഇന്നലെ മുത്ത കുട്ടിയുടെ കല്യാണമായിരുന്നു ഞങ്ങള്‍ പോയിരുന്നു
വളരെ ലളിതമായ ഒരു ചടങ്ങ് ഒരു അമ്പതു പേര്‍ പങ്കെടുത്ത ഒരു ചെറിയ ചടങ്ങ്
അത് കഴിഞ്ഞു മടങ്ങുമ്പോള്‍ കാഞ്ചനയുടെ കാര്യങ്ങള്‍ ഭാര്യ പറഞ്ഞു,വീണ്ടും ഒരിക്കല്‍ക്കൂടി..........

അത്യാവശ്യം പണവും സൌകര്യങ്ങളും ഉള്ള വീട്ടിലെ ഏക സന്തതി
അവളുടെ നാട്ടില്‍ റോഡ്‌ പണിക്കു വന്ന തമ്പിയെ പരിചയപ്പെട്ടു അടുത്തു വിവാഹവും കഴിച്ചു വീട്ടുക്കാരെ എതിര്‍ത്ത്
കണവന്‍ കാണാന്‍ സുന്ദരന്‍ പക്ഷെ എപ്പോഴും താമര പോലെയാണ്, വെള്ളത്തില്‍ അതുമാത്രമാണ് ആകെ ഉള്ള കുഴപ്പം
കല്യാണത്തിന്റെ ആദ്യദിനങ്ങള്‍ വളരെ ശാന്തമായിരുന്നു സന്തോഷം നിറഞ്ഞതും
താമസം തമ്പിയുടെ വീട്ടില്‍ എല്ലാവരും- അച്ഛനും അമ്മയും സഹോദരനും വളരെ ഇഷ്ട്ടത്തില്‍
പക്ഷെ ആ ജീവിതം അധികം നീടിച്ചില്ല കാരണം
ടിയാന്റെ കള്ളുകുടിയും ഇടുങ്ങിയ മനോഭാവവും
സംശയം ദേഷ്യം എല്ലാം കലാശിച്ചത് ചവിട്ടും തൊഴിയും ബഹളവും ഇവയില്‍ ആയിരുന്നു
അവസാനം തമ്പിയുടെ വീട്ടിലെ സ്വസ്ഥത കുടി നശിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
അഭിമാനിയായ തമ്പിതനിക്കു കിട്ടിയ മൂന്ന് സെന്റില്‍ ഒരു ഓലപ്പുര കെട്ടി(അത് വീട് എന്നു പറയാന്‍ പറ്റില്ല നാല് കാലുള്ള, മുകള്‍ ഓല മേഞ്ഞ, ചുറ്റും തുണി കൊണ്ട് മറച്ച കുടില്‍ ) അവിടേക്ക് താമസം മാറ്റി
കെട്ടിയോന്‍ നല്ല അദ്വാനി അതുകൊണ്ടുതന്നെ എന്നും പണി കിട്ടുമായിരുന്നു
സുഖമായിട്ടു ജീവിക്കാന്‍ കിട്ടുന്ന കൂലിയുടെ പകുതി ഉണ്ടെങ്കില്‍ ധാരാളം
പക്ഷെ എല്ലാം കൊടുക്കും ബാറില്‍
രാത്രിയില്‍ നല്ലഫോമില്‍ എത്തുന്ന തമ്പി ചവിട്ടും ചീത്തവിളിയും നിത്യ കലാ പരിപടിയാക്കിയപ്പോള്‍, തമ്പി വരുന്നത് കണ്ടാല്‍ അടുത്ത വീടുകളില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി കാഞ്ചന
പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു പക്ഷെ തന്റെ രണ്ടു കുട്ടികളെ ഓര്‍ത്തു അതില്‍ നിന്ന് പിന്‍ തിരിഞ്ഞു
ഉട് തുണിക്ക് മറു തുണി ഇല്ലാത്ത അവസ്ഥ
പോരാത്തതിന് രണ്ടു പെണ്മക്കളും പ്രായമായി വരുന്നു
കാഞ്ചന അയല്‍ വാസികള്‍ക്കും ഒരു ബാധ്യത ആയ സമയം
അവള്‍ ഒരു തീരുമാനത്തില്‍ എത്തി
അടുത്ത ദിവസം മുതല്‍ അവളും വീടുപണിക്കും മറ്റു കൂലി വേലകള്‍ക്കും പോയിത്തുടങ്ങി
അതോടെ പട്ടിണി മാറി
കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു അവരുടെ ഉയര്‍ച്ച മാത്രം ലക്‌ഷ്യം വെച്ച് കഠിനാധ്വാനം ചെയ്തു
വീടുപണിക്ക് പോയത് കൊണ്ട് ഇപ്പോള്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ജോലികിട്ടി
വീട്ടുവേലക്കു നിന്ന വീട്ടിലെ കൊച്ചമ്മ പറഞ്ഞു അവരുടെ ഭര്‍ത്താവ് (ബാങ്കിലെ RM ) സഹായിച്ചതുകൊണ്ട്
പുറം പണിയും, ബാങ്കിലെ ജോലിയും ജീവിതത്തിനു പുതിയ നിറം പകര്‍ന്നു
ചെറിയ ഒരു വീട് വച്ചു രണ്ടു കുട്ടികളെ പഠിപ്പിച്ചു ഇപ്പൊ തമ്പിയും സ്വഭാവം മാറ്റി കാഞ്ചനയുടെ സഹായത്തിനുണ്ട്
ഈ വനിതാ ദിനത്തില്‍ അവരെ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു

Sunday, February 14, 2010

sneham

ഇന്ന് പ്രണയ ദിനം
പ്രണയിക്കുന്നവരുടെ ദിനം
പ്രണയിച്ചവരുടെ ദിനം
ഒരിക്കലെങ്കിലും പ്രണയം ആസ്വദിച്ച എല്ലാവര്ക്കും
ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്
ഇവിടെ ഒരു സുഹൃത്തിന്റെ അനുഭവം(ജീവിതം )
പങ്കു വെക്കാന്‍ ഒരു ശ്രമം
അവന്‍ കൃഷ്ണന്‍കുട്ടി
അവള്‍ ശാന്ത
അവര്‍ ഭര്‍ത്താവും ഭാര്യയും ആണ്
വിവാഹം കഴിഞ്ഞു പത്തു മുപ്പത്തി അഞ്ചു വര്‍ഷം കഴിഞ്ഞു
ഇതില്‍ എന്താന്ന് ഇത്ര പറയാന്‍ എന്നല്ലേ ഇപ്പോള്‍ ചോദിക്കുന്നത്
അവര്‍ പ്രേമിച്ചു വിവാഹം കഴിച്ചവര്‍
അന്ന് കൃഷ്ണന്‍കുട്ടി ഒരു തുണി കടയിലെ സെയില്സ്മാന്‍
ശാന്ത പ്രീ ഡി ഗിരിക്ക് പഠിക്കുന്ന കാലം
അവര്‍ അടുത്ത ഗ്രാമ വാസികള്‍
ശാന്ത തുണി കടയില്‍ വന്നു കണ്ടു കീഴടക്കി കൃഷ്ണന്കുട്ടിയെ
കാരണം പ്രേമത്തിനു കണ്ണില്ല
പിന്നെ രണ്ടു വീട്ടുക്കാരും കാര്യം അറിഞ്ഞു
രണ്ടുപ്പേരും രണ്ടു തട്ടില്‍(സാമ്പത്തികം) ആയതുകൊണ്ട്
വലിയ ഒച്ചപ്പാടും ബഹളവും ആയി
അവസാനം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിച്ചു
ചെറിയ വരുമാനമുള്ള കൃഷ്ണന്‍കുട്ടി ഒരു വിട് വാടകയ്ക്ക്
എടുത്തു താമസം തുടങ്ങി
വലിയ സൌകര്യങ്ങള്ളില്‍ കഴിഞ്ഞ ശാന്തക്ക്
ആ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല
അവളുടെ ദുഃഖം അറിഞ്ഞ കൃഷ്ണന്‍ കുട്ടി
അവളെ കഷ്ട്ടപാടുകള്‍
അറിയിക്കാതെ എല്ലാ ജോലിയും സ്വയം ചെയ്തു
അഡ്ജസ്റ്റ് ചെയ്തു
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു.
അവളുടെ ഏറ്റവും വലിയ സ്വപ്നമായ കോളേജ് ജീവിതവും
ഡിഗിരിയും യാഥാര്‍ത്ഥ്യം ആക്കാന്‍അയാള്‍ തിരുമാനിച്ചു
മൂന്ന് വര്ഷം ശരിക്കും പാടുപ്പെട്ടു അവള്‍ ഡിഗിരിക്കാരി ആയി
അതിനിടെ പി എസ് സി പരീക്ഷ കൂടി എഴുതിച്ചതുകൊണ്ട്
അവസാന വര്ഷം പഠിക്കുമ്പോള്‍ തന്നെ
കൃഷി വകുപ്പില്‍ജോലിയുംക്കിട്ടി പക്ഷെ
അവളുടെ ശമ്പളം ഏകദേശം എല്ലാം അവള്‍ തന്നെ
ഡ്രെസ്സിനുംമറ്റുമായി ചിലവാക്കി
അപ്പോഴും പാവം കൃഷ്ണന്‍കുട്ടി അവളെ
കുറ്റപ്പെടുത്തിയില്ല
പിന്നെ അവളുടെ ഹോബി കൃഷ്ണന്കുട്ടിയെ എന്തിനും ഏതിനും
കുറ്റപ്പെടുത്തുക എന്നതായി
ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ,
ഏതെങ്കിലും സ്ത്രീയോട് സംസാരിച്ചാല്‍
വല്ലപ്പോഴും ഒന്ന് മദ്യപിച്ചാല്‍..........
വീട്ടില്‍ പൊരിഞ്ഞ വഴക്ക് ആദ്യമെല്ലാം കൃഷ്ണന്‍കുട്ടി ഇത്
ആരും അറിയാതെ കൊണ്ട് നടന്നു
പിന്നെ അത് എല്ലാവരും അറിഞ്ഞു
പക്ഷെ ആരോടും ഒരുവാക്കുപ്പോലും ശാന്തയെ
കുറ്റപെടുത്തി പറഞ്ഞില്ല
ചോദിച്ചാല്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കും
പിന്നെ കൃഷ്ണന്കുട്ടിയുമായി പിണങ്ങി ശാന്ത
വയനാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി
കൃഷ്ണന്‍കുട്ടി എല്ലാ ആഴ്ചയും അവിടെ പോകും
അങ്ങനെ കുറേക്കാലം.........
അയാളുടെ വീട്ടുക്കാരും, കുട്ടുക്കാരും പല പ്രാവശ്യം
അയാളോട് അവളെ ഉപ്ക്ഷിക്കുവാന്‍ പറഞ്ഞു
പക്ഷെ എല്ലായിപ്പോഴും ഒരു ചിരിയില്‍
അയാള്‍ ആ ചര്‍ച്ച നിര്‍ത്തും
പിന്നെ ഒരു പ്രമോഷനില്‍ അവള്‍ വീണ്ടും നാട്ടില്‍ എത്തി
പക്ഷെ കൃഷ്ണന്‍ കുട്ടിയുടെ അവസ്ഥ പതിവിലും മോശമായി
അയാളുടെ കുട്ടുക്കാരെ ഫോണ്‍ ചെയ്തു ചീത്ത വിളിക്കുക,
അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി തെറി വിളിക്കുക
എല്ലാം നിത്യ സംഭവമായി
ഈ സന്ദര്‍ഭത്തിലും അയാള്‍ ശാന്തയെ കുറിച്ച് ഒന്നും
തെറ്റായി പറഞ്ഞില്ല
എല്ലാം സഹിച്ചു
ഈ കഴിഞ്ഞ മാസം അയാള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു,
നാല്‍പ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം
അന്ന് വൈകിട്ട് ഞാനും അയാളും മാത്രമായ സമയത്ത്
ഞാന്‍ നിര്‍ബന്ധിച്ചു എന്തെങ്കിലും ഒന്ന് പറയാന്‍
അയാളുടെ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു
" അവളെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു അവള്‍ക്കു
മാനസിക നില തെറ്റിയിരിക്കുന്നു
അത് എന്നോടുള്ള സ്നേഹകുടുതല്‍ കൊണ്ടാണ്
ഈ സത്യം ഞാന്‍ എന്നോ മനസ്സിലാക്കി പല
ചികല്‍സകളും നടത്തി നടത്തുന്നു
വേറൊരു അസുഖം ആയിരുന്നാലും ഞാന്‍ അവളെ
ഇതുപോലെ തന്നെ സ്നേഹിക്കും, ഇനിയും
എത്ര ജന്മം ഉണ്ടെങ്കിലും അവള്‍ കൂടെ ഉണ്ടാവണം
എന്നതാണ് എന്റെ ആഗ്രഹം, പ്രാര്‍ത്ഥന''

ഇത് ഒരു പഴയ പ്രണയം
പുതിയ ലേറ്റസ്റ്റ് പ്രണയം ഇവിടെ


Saturday, February 6, 2010

മോചനം ....

വീണ്ടും ഒരു ഉത്സവ സീസണ്‍
നാട്ടിലെ അമ്പലത്തിലെ ഉത്സവ നോട്ടിസ്
അമ്പലവും കമ്മിറ്റിയും എല്ലാം ഒരുങ്ങി കഴിഞ്ഞു
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ എത്തുന്നത്
ഈ ഉത്സവ നോട്ടിസ് പലതുംഓര്‍മ്മിപ്പിക്കുന്നു
ആനയും, മേളവും, വെടിക്കെട്ടും , ബലൂണും വളയും വില്‍ക്കുന്ന കച്ചവടക്കാരനും, ഊട്ടുപുരയും അങ്ങനെ പലതും
കുഞ്ഞുനാളില്‍ തിരുമേനി ആന പുറത്തു കയറുന്നത് വളരെ പേടിയോടെ നോക്കി നില്‍ക്കുമായിരുന്നു ഞാന്‍
ആനക്കാരന്റെ കയ്യില്‍ നിന്ന് ഒരു ആനവാല്‍ വാങ്ങിക്കാന്‍ എന്തൊക്കെയോ ശ്രമങ്ങള്‍ നടത്തി ദയ നിയമായി പരാചയ പ്പെട്ടതും എല്ലാം മനസ്സിലുടെ....
പത്തു ഇരുപ്പത്തി അഞ്ചു വര്‍ഷങ്ങള്‍ ഇതെല്ലാം ഓര്‍ക്കാതെ ഗള്‍ഫില്‍ അറബിയുടെ കൂടെ....
അങ്ങനെ ഒന്നാം ഉത്സവദിവസം ശീവേലി തുടങ്ങുന്നതിനു വളരെ മുന്‍പേ അമ്പലത്തില്‍ എത്തി
ആനയും, ആനക്കാരനും, കതിന വെടിയും, വെടി പൊട്ടുമ്പോള്‍ ചെറിയകുട്ടികള്‍ ചെവി പൊത്തുന്നതും കണ്ണടക്കുന്നതും എല്ലാം കണ്ടു നിന്നു കുറച്ചു നേരം
പക്ഷെ പെട്ടെന്ന് മനസ്സ് പിടഞ്ഞു ....... അത് അവള്‍ അല്ലെ ?
അവള്‍ എന്നെ കണ്ടോ?
എന്നെ തിരിച്ചറിഞ്ഞോ?
അവളുടെ ഹസ് കൂടെ ഉണ്ടോ?
അവളുടെ കുട്ടികള്‍ ?


അവള്‍ എന്റെ കളിക്കൂട്ടുക്കാരി
ഒരുമിച്ചു വളര്‍ന്നവര്‍, ഒരേ പ്രായക്കാര്‍, എവിടേയും കണ്ടുമുട്ടുന്നവര്‍,
നല്ലൊരു കുട്ടിക്കാലം
കാലം കടന്നത്‌ ആ അടുപ്പത്തിലും മാറ്റങ്ങള്‍ വരുത്തി
അവള്‍ എന്റെ മനസ്സെന്ന കോവിലിലെ ദേവതയായി
എനിക്ക് അവളും അവള്‍ക്കു ഞാനും ഒഴിച്ച് വേറെ ഒന്നും മനസ്സില്‍ വരാത്ത ദിവസങ്ങള്‍
അവള്‍ എന്റെ ലോകമായി അല്ലെങ്കില്‍ ലോകം അവളായി
ഒരുമിച്ചു ജീവിക്കാം അല്ലെങ്കില്‍ ഒരുമിച്ചു മരിക്കാം എന്ന് പലവട്ടം തിരുമാനിച്ചവര്‍
പക്ഷെ.............................................. അവള്‍ വളരെ പ്രാക്ടിക്കല്‍ ആയിരുന്നു
നല്ല ജോലിയും, വീടും, കാറും എല്ലാം ഒത്തുകിട്ടിയപ്പോള്‍ അവള്‍ എന്നെ മറന്നു
അവള്‍ മനസ്സില്‍ നിന്നു മയാത്തതുകാരണം എനിക്ക് നാട് വിടേണ്ടി വന്നു
ഇപ്പോള്‍ വീണ്ടും അവള്‍........................
എനിക്ക് അവളില്‍ നിന്നു മോചനമില്ലേ ഭഗവാനെ .....

Wednesday, February 3, 2010

ഗ്യാസ് സിലിണ്ടരിനു എക്സ് പയറി ഡേറ്റ്?

മരുന്നുകള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും എക്സ് പയറി ഡേറ്റ് ഉള്ളത്
എല്ലാവര്‍ക്കും അറിയാം
എന്നാല്‍ ഗ്യാസ് സിലിണ്ടരിനു
എക്സ് പയറി ഡേറ്റ് ഉള്ളത് അറിയുമോ ?
പക്ഷെ യഥാര്‍ഥത്തില്‍ സിലിണ്ടരിനും എക്സ്പയറി ഡേറ്റ് ഉണ്ടത്രേ
ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയ്താല്‍ നാല്‍പ്പതും അമ്പതും ദിവസമെടുത്താണ് ഗ്യാസ് കിട്ടുന്നത്
ഇനി അത് കൊണ്ടുവരുമ്പോള്‍ എക്സ് പയറി ഡേറ്റ്കഴിഞ്ഞ സിലിണ്ടര്‍ ആണെന്ന് പറഞ്ഞു തിരിച്ചു വിടാന്‍ പറ്റുമോ അറിയില്ല
എന്തായാലും ഈ എക്സ്പയറി ഡേറ്റ് എങ്ങനെ നോക്കാം എന്നൊന്നു നോക്കാം

Here is how we can check the expiry of LPG cylinders:
On one of three side stems of the cylinder, the expiry date is coded alpha numerically as follows A or B or C or D and some two digit number following this e.g. D06.

The alphabets stand for quarters -
1. A for March (First Qtr),
2. B for June (Second Qtr),
3. C for Sept (Third Qtr),
4. D for December (Fourth Qtr).


The digits stand for the year till it is valid. Hence D06would mean December qtr of 2006.

Please Return Back the Cylinder that you get with a Expiry Date, they are prone to Leak and other Hazardous accidents
...




The second example with D13 allows the cylinder to be in use until Dec 2013.