Wednesday, March 25, 2015

ബി പ്രാക്ടിക്കൽ

ഭാര്യ കൊണ്ടു വെച്ച ചായയും  കുടിച്ചുകൊണ്ട് ജോസ് അന്നത്തെ പേപ്പർ തുറന്നു അതിൽ കണ്ട ഒരു വാര്ത്ത അവനെ ഒന്നു ഉലച്ചു "ഗൾഫിൽ യുവതി ആത്മഹത്യ ചെയ്തു  ഭര്ത്താവിന്റെ വഴിവിട്ടുള്ള ജീവിതം മടുത്ത ഭാര്യ അതമഹത്യ ചെയ്തു"

ഹൈദ്രാബാദിൽ MBA  കഴിഞ്ഞ ഉടനെ, അവിടെ തന്നെ, ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി, കാമ്പസ് സെലക്ഷൻ. ഭാഗ്യമാണോ എന്നറിയില്ല തന്റെ സീനിയർ ഒരാളും അവിടെ തന്നെ ഉണ്ട് ഉണ്ണി  നാട്ടുകാരനല്ല എന്നാലും ഒരേ കോളേജ് പ്രോഡക്റ്റ്  അവൻ അവിടെ ഒരു വർഷമായിജോലി ചെയ്യുന്നു ബാക്കി ആൾക്കാർ തെലുങ്കന്മാരും പിന്നെ കുറച്ചു തമിഴ്ന്മ്മാരും ആണെന്നാണ്‌ ഉണ്ണി പറഞ്ഞത്  അതിൽ തന്നെ മേജോറിട്ടി ലേഡീസ് ആണ്  ഉണ്ണിയുടെ സെക്ഷനിൽ  തന്നെ  പോസ്റ്റിംഗ് കിട്ടി അടുത്തടുത്ത സീറ്റുകൾ ഏകദേശം ഒന്ന് രണ്ടു ദിവസം ഉണ്ണി വർക്കുകൾ എല്ലാം പഠിപ്പിച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ലീവിൽ പോയിരുന്ന ഇമ്മീഡീയറ്റ് ബോസ്സ് വന്നു
 ഇമ്മിഡീയറ്റ് ബോസ്സ് ലത  അവൾക്കു ഒരു ഭാവമുണ്ട് കിളിയോപാട്ര  വരെ അവൾ കഴിഞ്ഞിട്ടേ ഉള്ളു എന്നഭാവം  സത്യം പറഞ്ഞാൽ ഉടുത്തൊരുങ്ങി ഒരുങ്ങി ഉള്ള ഭംഗി പോലും ഇല്ലാതാക്കുന്ന ഒരുങ്ങൽ ഇവളെല്ലാം എന്റെ നാട്ടിലെ ചന്ദ്രിക ചേച്ചിയെ കാണണം ഒരിക്കൽ പോലും ചേച്ചി പൌഡർ പോലും ഇടില്ല കണ്ടാൽ ഇരുപതിൽ കുടുതൽ ആരും പറയില്ല ചേച്ചിയുടെ മൂത്ത കുഞ്ഞിന്റെ കുഞ്ഞ് ഹൈസ്ക്കൂളിൽ പഠിക്കുന്നു!
ലതയുടെ തലഘനം  അവിടെ പാട്ടാണ് ഉണ്ണി പറഞ്ഞത് "ജോസ് അവളെ   ഒതുക്കിയാൽ പിന്നെ ഇവിടം സ്വര്ഗ്ഗം " അവൻ അവളെ ഒതുക്കാൻ പല ശ്രമവും നടത്തി  അമ്പേ പരാജയപെട്ടു  കീഴടങ്ങിയാതാണ് ! സാമം ഭേദം ദണ്ഡം പിന്നെ പ്രേമം എല്ലാം എടുത്തെറിഞ്ഞു  പക്ഷെ ഒന്നും അങ്ങ് എസ്സിയില്ല. ജോസ് ഉണ്ണി പറഞ്ഞതെല്ലാം കേട്ട് അത് ഒരു ചാല്ലന്ജ് ആയി എടുക്കാൻ മനസ്സിൽ തീരുമാനിച്ചു  എന്നാൽ അത് ഉണ്ണിയോട് പോലും പറഞ്ഞില്ല
ഒരു ദിവസം ബാക്കി എല്ലാവരും പോയപ്പോൾ ലതയും ജോസും മാത്രമായി . ജോസ്സ് ഒരു സ്റ്റേറ്റ് മെന്റ് കൊടുത്തിട്ട് അതുനോക്കി ഉറപ്പുവരുത്തി മേലോട്ട്  കൊടുത്തിട്ടേ  ലതക്ക് പോകാൻ പറ്റു ഇതറിഞ്ഞ ജോസ് എപ്പോഴോ തീർന്ന പണി വച്ച് താമസിപ്പിച്ചു
" മേഡം ഐ ആം സോറി  ഐ കേന്നോറ്റ് കമ്പ്ലിട്റ്റ് ദി വർക്ക്‌  സംവേർ തേർ ഈസ്‌ എ മിസ്റ്റെക് ആൻഡ്‌ ദി സ്റ്മെന്റ്റ് ദസ് നോട്ട് ടാല്ലി "  ലത  " യു പിപ്പിൾ ആർ ഗുഡ് ഫോർ നത്തിംഗ് . ലെറ്റ്‌ മി സീ  "
അതിനു ശേഷം അവൾ പഠിച്ചപണി പതിനെട്ടും പത്തൊൻപതും നോക്കിയിട്ടും  നോ പ്രയോജനം  അവളുടെ മുഖം മങ്ങി ദേഷ്യം കടിച്ചമർത്തി അവൾ കമ്പ്യൂട്ടരിൽ  കുറെ അധികം സമയം മെനകെട്ടു എന്നാൽ  സ്റ്റെമെന്റ്റ്‌ ടാല്ലിയായില്ല.
ജോസ് " ഐ അം ഗുഡ് ഫോർ നതിംഗ്.  മേഡം  യു ആർ  ഗുഡ് ഫോർ എവരിതിംഗ്  ഗുഡ് ഫോർ വർക്ക്‌  ടൂ ഗുഡ് ഫോർ ലൂകിംഗ്  ബട്ട്‌ ദി സ്റ്റേറ്റ് മെന്റ്  ഈസ്‌ ലൈക്‌ മി   ഇറ്റ്‌ ഈസ്‌ ഗുഡ് ഫോർ നതിംഗ് " ഇത്രയും പറഞ്ഞപ്പോൾ അവൾ അറിയാതെ ചിരിച്ചു  ഇത് ജോസ്സിനു കുറച്ചുകുടി ധൈര്യം പകര്ന്നു  അവൻ " മേഡം വി കേൻ ചെക്ക്‌ അപ്പ്‌ ലാസ്റ്റ് സ്റ്റെമെന്റ്റ്‌. ഇറ്റ്‌ വിൽ ഹെല്പ് ടു ഫയിണ്ട് വേർ വി  നോ വേർ ഐ വെന്റ് റോങ്ങ്‌ " ഇത്രയും പറഞ്ഞു കഴിഞ്ഞ തവണ അയച്ച സ്റ്റെമെന്റ്റ്‌ എടുത്തു കുറച്ചു നേരം നോക്കിട്ടു  പറഞ്ഞു " മേഡം ഗിവ് മി 10 മിനുട്ട്സ്  ഐ തിങ്ക്‌ ഐ കേൻ കറക്റ്റ്  ദി ബ്ലഡി തിങ്ങ് നവ്വ് " എന്ന് പറഞ്ഞു താൻ മനപൂർവം തെറ്റിച്ച  ഭാഗം  ശരിയാക്കി അഞ്ചു മിനുട്ട് കൊണ്ട് ശരിയായ സ്റ്റെമെന്റ്റ്‌  പ്രിന്റ്‌ എടുത്തു  അവൾക്കു കൊടുത്തു  " സോറി ജോസ്  ഇഫ്‌ ഐ ഹർറ്റ് യു   നവ്വ്   യു കേൻ ഗോ  ഐ ഹാവ് 5 മിന്ട്ട്സ് ജോബ്‌ പെണ്ടിംഗ്  ഐ മസ്റ്റ് ഗിവ് ദിസ്‌ ടു രാജഗോപലാൻ സാർ " എന്നു പറഞ്ഞു അവൾ  അതെടുത്തു  നടന്നു
അവൾ തിരിച്ചു വന്നപ്പോൾ 15 മിനുട്ടുകൾ കഴിഞ്ഞിരുന്നു  അതുവരെ അവിടെത്തന്നെ ഇരുന്ന ജോസ് " മേഡം ഇറ്റ്സ്  ടൂ ലേറ്റ്  ഇഫ്‌ യു ഡോണ്ട് മയിണ്ട് ഐ ഷാൽ വാക്ക് വിത്ത്‌ യു ടു യുവർ ഹൌസ് " ലത " മൈ ഹൌസ് ഈസ്‌ അറ്റ്‌ തിരുവനന്തപുരം  ആൻഡ്‌ ഐ അം സ്റ്റെയിങ്ങ് ഇൻ എ ഹൊസറ്റൽ വിച്ച് ഈസ്‌ ജസ്റ്റ്‌ 5 മിനുട്ട്സ് വാക്ക് ഫ്രം ഹിയർ  താങ്ക്സ് ഫോർ യുവർ  വെയ്ട്ടിംഗ് & കമിംഗ് വിത്ത്‌ മി   ഷാൾ വി മേക്ക്   എ മൂവ്  എനിക്ക് മലയാളം നന്നായി അറിയാം പക്ഷെ ഇവിടെ എല്ലാവരും എന്നെ ഒരു തമിൾ സ്ത്രീ  ആയിട്ടാണ്  വിചാരിക്കുന്നത്  ഞാൻ തിരുത്താൻ ശ്രമിച്ചിട്ടില്ല  ജോസിന്റെ നാടെവിടെ വീട്ടിൽ ആരെല്ലാമുണ്ട്?" തുടര്ന്നു അവർ രണ്ടു പേരും നടന്നു തുടങ്ങി  ആ നടത്തം പുതിയ ഒരു ബന്ധത്തിലേക്കായിരുന്നു. 5 മിനുട്ട് മാത്രമേ നടക്കാൻ ഉണ്ടായിരുന്നുള്ളു പക്ഷെ അതിനുള്ളിൽ അവർ തമ്മിൽ എത്രയോ ജന്മങ്ങളായി തുടരുന്നത് പോലെയുള്ള  ബന്ധം ഉടലെടുത്തു  അവർ പരിസരം മറന്നു അവൻ അവളെ മാത്രവും അവൾ അവനെ മാത്രവും കുറിച്ചുള്ള  ചിന്തയിൽ മുഴുകി ആ നിമിഷം മുതൽ.
അവരുടെ അടുപ്പം ഓഫ്സിൽ എല്ലാവരും അറിഞ്ഞു  പിന്നെ രണ്ടുപേരുടേയും വീട്ടുക്കാരും  രണ്ടു വീട്ടുക്കാർക്കും എതിർപ്പായിരുന്നു കാരണം താഴെ ഉള്ള പെണ്‍കുട്ടികളുടെ കല്യാണം. മിശ്രവിവാഹം കഴിച്ച വീട്ടിൽ നിന്ന് നല്ല കുടുംബക്കാർ കല്യാണ ആലോചനയുമായി വരില്ല എന്ന പേടി. ജോസ് വീട്ടുക്കാരെ പറഞ്ഞു   ശരിയാക്കി  ലതയുടെ വീട്ടിലേക്കു അയച്ചു അവരും അവസാനം സമ്മതിച്ചു  പക്ഷെ ഒരു കണ്ടിഷൻ  കല്യാണം തൊട്ട അടുത്ത കുട്ടിയുടെ കല്യാണം തിരുമാനിച്ചതിനു ശേഷം  മാത്രമേ നടത്തു  ഒരു വര്ഷം ഇവർ കാക്കണം   ഇതും എല്ലാവരും സമ്മതിച്ചു 
പക്ഷെ ഇതിന്റെ പുറകിലെ ചതി പാവം കാമുകി കാമുകന്മാർ അറിഞ്ഞില്ല
ആരെയെല്ലോമോ സ്വാധിനിച്ചു ലതയെ ചെന്നയിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു, ഒരു മാസം കഴിഞ്ഞപ്പോൾ.  പിന്നെ ലതയുടെ വീട്ടുക്കാർ  ചെന്നയിലേക്ക് താമസം മാറി
പിന്നെ അവർ ലതയെ ഈ പ്രണയത്തിൽ നിന്നും പിൻ തിരുപ്പിക്കാൻ  ശ്രമം തുടങ്ങി മിശ്ര വിവാഹത്തിൽ വരുന്ന പൊരുത്തക്കേടുകൾ രണ്ടു വീട്ടുക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ  അടുത്ത ജനറേഷൻ  അനുഭവിക്കാൻ  സാധ്യതയുള്ള  വിഷമങ്ങൾ എല്ലാം നിരന്തരം പറഞ്ഞു പറഞ്ഞു  അവളെ ബ്രെയിൻ വാഷ് ചെയ്യ്തു  ആദ്യമെല്ലാം ജോസിന്റെ കൂടെ മാത്രമേ ജീവിതമുള്ളൂ എന്ന് പറഞ്ഞു നിന്ന ലത,ജീവിക്കാൻ കാശു വേണം  അതിനു പറ്റിയ ഒരു ബന്ധം കിട്ടിയാൽ ജീവിതം ഈസി  അല്ലെങ്കിൽ ഒരുപാടു കഷ്ട പാടുകൾ സഹിക്കേണ്ടിവരും ഈ സ്നേഹവും  പ്രേമവും എല്ലാം കുറച്ചുദിവസം കൊണ്ട് ഒതുങ്ങും പിന്നെ പച്ചയായ ജീവിതത്തെ നേരിടണം  ബി പ്രാക്ടിക്കൽ  എന്നെല്ലാം പറഞ്ഞത് കേട്ടു കേട്ടു  അവസാനം  വീട്ടുക്കാർ കൊണ്ടുവന്ന വേറൊരു കല്യാണത്തിന് സമ്മതം അറിയിച്ചു  പയ്യൻ ഗൾഫിലാണ് നല്ല ശമ്പളം    വീടും കാറും എല്ലാമുണ്ട്  ജീവിതം ഭദ്രം   അവൾ പ്രകിട്ടിക്കലായി ചിന്തിച്ചു
ജോസ് പലവട്ടം ശ്രമിച്ചിട്ടും  ലതയെ കാണുവാൻ കഴിഞ്ഞില്ല  ഫോണിൽ വല്ലപ്പോഴും കിട്ടിയാൽ അവൾ ഒന്നും പറയാറില്ല ഒരിക്കൽ അവൾ ജോസിനോട് വീട്ടുക്കാർ പറഞ്ഞ ന്യായികരനങ്ങൾ നിരത്തി ഉപദേശിച്ചു " ബി പ്രാക്ടിക്കൽ " 
ജോസ് ഒരു  നിരാശ  കാമുകന്റെ അവസ്ഥയിൽ എത്തി.
വളരെ വൈകിയാണ് ജോസ് അറിഞ്ഞത് ലത വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന്  ജോസ് ജോലി ഉപ്കേഷിച്ചു നാട്ടിലേക്ക് തിരിച്ചു  ഒരു ഭ്രാന്തന്റെ അവസ്ഥയിൽ എത്തിയ ജോസ്  അവളും താനുമായുള്ള ഫോട്ടോസ്  അവളുടെ കത്തുകൾ എല്ലാം എടുത്തു ചെന്നയിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ജോസിന്റെ പെങ്ങൾ തടഞ്ഞു  എന്നിട്ട് പറഞ്ഞു
" ചേട്ടായി ഇപ്പൊ കാണിക്കുന്ന ഈ പ്രവർത്തി കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ  ഒരു പക്ഷെ ഈ കല്യാണം മുടങ്ങും  പക്ഷെ ലത ചേട്ടന് കിട്ടുമോ  അവൾ ചേട്ടനെ മറന്നില്ലേ ഇനി വന്നാൽ തന്നെ ചേട്ടന് അവളെ സ്വീകരിക്കാൻ കഴിയുമോ  അവളുടെ വീട്ടുക്കാരുടെ മനസമാധാനം കളഞ്ഞാൽ  നമ്മുക്ക് സന്തോഷം കിട്ടുമോ  ദൈവം അത് പൊറുക്കുമോ ? നമ്മുടെ വീട്ടിലും ഈ കല്യാണത്തിന് എതിർപ്പുണ്ട് പക്ഷെ ...."
തന്റെ പ്രവർത്തി ബാക്കി ആൾക്കാരെ ബാധിക്കും  പിന്നെ അത് ഉള്ള മനസമാധാനം കളയും എന്ന് ചിന്ത ജോസ്സിനെ അതിൽ നിന്നും പിൻ തിരുപ്പിച്ചു
മാസങ്ങൾ കഴിഞ്ഞപ്പോൾ ജോസ് വേറൊരു ജോലിയിൽ പ്രവേശിച്ചു  വീട്ടുക്കാർ ആലോചിച്ച ഒരു പെണ്ണിനെ കല്യാണവും കഴിച്ചു 
ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം പേപ്പർ നോക്കുമ്പോൾ കണ്ടത്  ഇതായിരുന്നു  "ഗൾഫിൽ യുവതി ആത്മഹത്യ ചെയ്തു  ഭര്ത്താവിന്റെ വഴിവിട്ടുള്ള ജീവിതം മടുത്ത ഭാര്യ അതമഹത്യ ചെയ്തു  കൂടെ ലതയുടെ ഫോട്ടോയും

ജോസ് മനസ്സിൽ കുറിച്ചു"ബി പ്രാക്ടിക്കൽ"

Saturday, March 7, 2015

സെയിത്സ്മാൻ

ഉത്രാളി കാവ് വെടികെട്ടു കണ്ടിട്ട് പല വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു  ഇത്തവണ എന്തായാലും കാണണം എന്ന് തീരുമാനിച്ചു അത് നടപ്പിലാക്കി  പൂരവും വെടികെട്ടും കണ്ടു നേരം വെളുപ്പിച്ചു വീട്ടിൽ എത്തി കുളിച്ചു പ്രാതലും കഴിച്ചു ഭാര്യ ജോലിക്ക് പോയതും   ഡോർ അടച്ച് ഉറങ്ങാൻ കിടന്നു

കാളിംഗ് ബെല്ൽ കേട്ട് ഞെട്ടി ഉണര്ന്നു  ഒരു പത്തു മിനുട്ടുപോലും ഉറങ്ങാൻ കഴഞ്ഞില്ല  മനസ്സിൽ വന്ന എല്ലാ നല്ല വാക്കുകളും   കടിച്ചമർത്തി ചെന്ന് ഡോർ തുറന്നു
കഴുത്തിൽ ടയ്യും ചുമലിൽ വലിയൊരു ബാഗ്ഗും ചുണ്ടിൽ റെഡി മെയിഡ് ചിരിയുമായി ഒരു സെയിത്സ്മാൻ 
"സാർ  ഞാൻ കുറച്ചു സാധനങ്ങൾ പരിചയപ്പെടുത്താം    ഇത് എന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രാക്ടിക്കൽ ആണ് ഒരു മാസം ടാർജെറ്റ്‌  മുട്ടിയാൽ  കുറച്ചു ബോണസ്സ്  കിട്ടും   സാർ സഹകരിക്കണം"
ഉറക്കം കളഞ്ഞ ദേഷ്യം  സ്ഥിരം ആവർത്തി വാചകങ്ങൾ എല്ലാം കൂടി ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിയ എന്നെ പക്ഷെ അവന്റെ അടുത്ത പ്രവർത്തി ഞെട്ടിച്ചു . ബാഗ്‌ തുറന്നു  അതിൽ നിന്ന് കുറെ മരുന്നുകൾ പുറത്തേക്കു മാറ്റിവെച്ചു ഒറ്റ നോട്ടത്തിൽ തന്നെ വിലകുടിയ മരുന്നുകൾ മാറാ രോഗത്തിനുള്ളത് എന്ന് മനസ്സിലായി   പിന്നെ  അവൻ ചന്ദന തിരിയും ചായപൊടിയും എല്ലാം എടുത്തു വാചക കസർത്ത് തുടങ്ങി
ഞാൻ അവനെ ശ്രദ്ധിച്ചു  അവൻ എന്നെ ദയനിയമായി നോക്കുന്നു   ഞാൻ അവനോടു നിറുത്താൻ പറഞ്ഞു എന്നിട്ട്   ചോദിച്ചു " ആ മരുന്നുകൾ  ആർക്കാണു? എന്താണ് അസുഖം ?" അവൻ പറഞ്ഞത് എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു
" ഇത് ഒരു ജീവ കാരുണ്യ പ്രവര്ത്തിയുടെ ഭാഗമാണ്  എന്റെ നാട്ടിൽ പാവപെട്ടവരെ സഹായിക്കുന്ന ഒരു കൂട്ടായിമ ഉണ്ട്   ഞാൻ എന്നാൽ ആയതു ചെയ്യുന്നു  ഒരു മാസം ആയിരം രൂപയുടെ മരുന്നുകൾ  അവിടെ ഉള്ള കാൻസർ രോഗികൾക്ക് ആ കൂട്ടായിമവഴി കൊടുക്കുന്നു  എന്നും കിട്ടുന്ന കൂലി യിൽ നിന്ന് ഒരു ഭാഗം മരുന്ന് വാങ്ങും വൈകിട്ട് അത് അവിടെ കൊടുക്കും  ഞാൻ ചെയ്യുന്നത് ഒന്നുമല്ല   ഒരാളുടെ വേദന ഈ മരുന്നുകൾ ഇല്ലാതാക്കിയാൽ  സന്തോഷം  രോഗം വരുന്നത് ആരുടേയും കുറ്റമല്ല  പക്ഷെ ട്രീറ്റ്മെന്റ് കിട്ടാതെ  മരുന്ന്   വാങ്ങാൻ കഴിയാതെ  വേദന കടിച്ചമർത്തുന്ന വയസ്സായ  എത്രയോ പേരേ എന്നിക്കറിയാം    കിട്ടുന്ന കൂലിയിൽ ഒരു പങ്കു അവര്ക്ക് മാറ്റി വയ്ക്കുന്നു  എനിക്ക് ഇത്ര മാത്രമേ കഴിയു"
ഇരുപതു വയസ്സ് തികയാത്ത അവന്റെ മനസ്സിന്റെ വലുപ്പം  എന്നെ അവന്റെ മുന്നിൽ ചെറുതാക്കി
അവനെ വിട്ടിനകത്തേക്ക്   വിളിച്ചിരുത്തി ഒരു ചായയും കൊടുത്തു കുറെ സാധങ്ങൾ  അവന്റെ ബാഗ്ഗിൽ നിന്ന് ഞാൻ തന്നെ എടുത്തു മാറ്റിവച്ചു
എന്നിട്ട് അവനോടു സർക്കാരിന്റെ പുതിയ പദ്ധതികൾ - പലിശ രഹിത  വായ്പ്പകൾ   അതുമൂലം അവനു ചെയ്യാൻ കഴിയുന്ന  കച്ചവടം  അതിലെ ലാഭം കൊണ്ട് സഹായിക്കാവുന്ന രോഗികൾ അങ്ങനെ ഒരു പാട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു ഏകദേശം ഒരു അര മണിക്കൂര് അവനു ഒരു സ്റ്റഡി ക്ലാസ് കൊടുത്തു  എല്ലാം കേട്ടിരുന്ന അവൻ പോകാതെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ  ഞാൻ ചോദിച്ചു " ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കു"
അവൻ
 " സാർ എടുത്ത സാധങ്ങളുടെ വില തന്നാൽ  അടുത്ത ആളെ സമീപിക്കാം "