Friday, September 18, 2015

ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി

ഞാന്‍ ആന്റണി നാട്ടിലേക്കു വരുന്നത് 30 വര്‍ഷങ്ങള്‍ക്കു ശേഷം.ഇതിനിടയിൽ  നാട്ടിൽ പോകണം എന്ന തോന്നൽ പലപ്രാവശ്യം വന്നു  പക്ഷെ എന്തുകൊണ്ടോ സാധിച്ചില്ല  അല്ലെങ്കിൽ ധൈര്യം  വന്നില്ല. പക്ഷെ ഇത്തവണ മകന്റെ  നിർബന്ധം തള്ളാൻ കഴിഞ്ഞില്ല. അവനും കുറെ അധികം കാത്തിരുന്നതാണ് ഈ സന്ദര്ഭം . യാത്ര തിരുമാനിച്ചത് മുതല്‍ മനസ്സില്‍ പഴയ രംഗങ്ങള്‍ വന്നു പോയി കൊണ്ടിരിക്കുന്നു.......................
ഞാന്‍ ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ എന്റെ പഠനം പെട്ടെന്ന് നിലച്ചു.അപ്പന്റെ പെട്ടെന്നുള്ള വീഴ്ച എന്റെ പഠിപ്പ് മുടക്കി "തരക്‌" ബിസിനസ്സ് എന്റെ തലയിലും. എന്നാലും പ്രി ഡിഗ്രി മുതല്‍ പഠിച്ചിരുന്ന ടൈപ്പിംഗ്‌ഷോര്‍ട്ട് ഹാന്‍ഡ്‌ നിറുത്താതെ തുടര്‍ന്നു. അതാണ്‌ നാട് വിടാന്‍ കാരണവും .വാരരു മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഗായത്രിയെ പരിചയ പ്പെടുന്നത് . അത് പെട്ടെന്ന് വിചാരിക്കാത്ത തലങ്ങള്ളില്‍ എത്തി. രണ്ടു വീട്ടിലും എതിര്‍പ്പ് അവസാനം ഒളിച്ചോടി ബോംബയിലേക്ക്. അവിടെ നല്ലവരായ കുറച്ചു സുഹൃത്തുകള്‍ സഹായ ഹസ്തം നീട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ട് പോയി .ഒരു ചാള്‍  ( ആകെ ഒരേ ഒരു മുറിയുള്ള താമസസ്ഥലം എല്ലാം മുറിയില്‍ ) എടുത്തുതന്നു .ഒരു അഭിഭാഷകന്റെ ഓഫീസില്‍ ഒരു പാര്‍ട്ട്‌ ടൈം ജോലിയും സങ്കടിപ്പിച്ചു തന്നു .കഷ്ട്ടി ഞരുങ്ങി  ജീവിക്കാം എന്ന സ്റ്റേജ്. പക്ഷെ മനസ്സ് നിറയെ സന്തോഷമായിരുന്നു ........ കാലത്ത് 6 മുതല്‍ 8.30 വരെ വക്കിലിന്റെ നോട്ടുകള്‍ ഷോര്‍ട്ട് ഹാന്‍ഡില്‍ എഴുതി എടുക്കുക വൈകിട്ട് 6 മുതല്‍ അതെല്ലാം ടൈപ്പ് ചെയ്യുക .ഇതിനിടയില്‍ കുറേ അധികം സമയം ഫ്രീ ടൈം. അപ്പോള്‍ ജോലി അന്വേഷിച്ചു പോകുക .അങ്ങനെ പോകുമ്പോള്‍ ലോക്കല്‍ ട്രെയിനില്‍ വച്ച് അവനെ കണ്ടു. പ്രി ഡിഗ്രിക്കും ,ഡിഗ്രിക്കും കൂടെ പഠിച്ചിരുന്ന വൈദ്യനാഥനെ.. അവന്‍ അവിടെ വോള്‍ ടാസില്‍ ജോലിചെയ്യുന്നു .അച്ഛനും അമ്മയും അവന്റെ കൂടെ താമസിക്കുന്നു ഒരു ബോംബെ വാല ആയി തിര്‍ന്നിരിക്കുന്നു അവന്‍. നാട്ടിലെ എല്ലാം വിറ്റു ഇവിടെ ഒതുങ്ങി.

എന്റെ കഥ - അച്ഛന്റെ മരണം, ഗായത്രി യുമായി ബോംബയില്‍ എത്തിയത് എല്ലാം  പറഞ്ഞു . പിന്നെ ഇടയ്ക്കിടെ അവനെ കാണും അവനും എന്നെ സഹായിക്കണം എന്ന് മനസ്സുണ്ടായിരുന്നു. ഞാനും ഗായത്രിയും അവന്റെ വീട്ടില്‍ പോകാറുണ്ട്.അവന്റെ അമ്മക്ക് ഗായത്രിയെ ഇഷ്ട്ടമായി. അവള്‍ക്കു മാമിയേയും.അവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍‍ സ്റ്റെനോ വിന്റെ ഒഴിവുണ്ട്എന്ന വാര്‍ത്ത‍ വളരെ സന്തോഷത്തോടെയാണ് അവന്‍ എന്നെ അറിയിച്ചത്. പക്ഷെ ടെസ്റ്റും ഇന്റര്‍ വ്യൂ എല്ലാം കടന്നാല്‍ മാത്രമേ ജോലി കിട്ടൂ. അവന്റെ കൂടെ ചെന്നു അപേക്ഷ കൊടുത്തു .ഒരാഴ്ച കഴിഞ്ഞു അവന്‍ വന്നു ടെസ്റ്റിനുള്ള കാള്‍ ലെറ്റര്‍ തന്നു.

ഒരു പ്രതിക്ഷയും ഇല്ലാതെ ടെസ്റ്റ്‌ എഴുതി. പക്ഷെ ടെസ്റ്റില്‍‍ നല്ല മാര്‍ക്ക്‌ കിട്ടി. പിന്നെ ഇന്റര്‍വ്യൂ പേരു വിളിച്ചു അകത്തു ചെന്നപ്പോള്‍ മനസ്സ് പിടഞ്ഞു പക്ഷെ അവിടെയും ഭാഗ്യം തുണച്ചു. അങ്ങനെ അല്ലലില്ലാത്ത ജീവിതം സ്വപ്നംകണ്ട് വീട്ടില്‍‍ എത്തി, അവളോട്‌ പറഞ്ഞപ്പോള്‍ അവളും ഹാപ്പി വൈകിട്ട് വൈദ്യനാഥന് വന്നു ഉടനെ തന്നെ ജോയിന് ചെയ്യാന്‍
പറഞ്ഞു അങ്ങനെ ഒരു നല്ല ജോലിയില്‍ പ്രവേശിച്ചു. വൈദ്യനാഥന്‍ താമസിക്കുന്നതിനടുത്തു ഒരു ചെറിയ വീടും കിട്ടിഎല്ലാം കിഴടക്കിയ ഒരു തോന്നല്‍. നാട്ടിൽ നിന്ന് വരുന്ന കൂട്ടുക്കാ രുടെ ലെറ്ററുകൾ വഴി വീട്ടിലെ കാര്യങ്ങൾ  അറിയാറുണ്ട്  രണ്ടു വീട്ടിലേയും എതിര്പ്പ് കുറഞ്ഞെങ്കിലും ഞങ്ങളെ സ്വീകരിക്കാൻ തയാറായിരുന്നില്ല അവർ. ഇടിക്കിടെ ഞങ്ങൾ   രണ്ടുപേരും വീട്ടുകാരെ ഓര്ക്കും  കുറച്ചു നേരം കരയും  അങ്ങനെ ജീവിതം തുടര്ന്നു ..............

കാലചക്രം തിരിഞ്ഞു രണ്ടുവര്‍ഷങള്‍ പോയതറിഞ്ഞില്ല സമയത്ത് സന്തോഷവാര്‍ത്തയും അറിഞ്ഞു ഒരു അംഗം കുടി വരുന്നു സന്തോഷം ഇരട്ടിയാക്കാന്‍ .....
പ്രസവത്തിനു അവളെ അടുത്തുള്ള പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് വരെ ലക്ഷ്മി മാമി (വൈദ്യനാഥന് ന്റെ അമ്മ) ചെയിതു തന്ന സഹായങള്‍ വളരെ വളരെ വലുതാണ്. സ്വന്തം അമ്മയില്‍ നിന്ന് കിട്ടേണ്ടിയിരുന്ന എല്ലാ സഹായങ്ങളും സ്നേഹവും ലാളനകളും ഗായത്രിക്ക് അവര്‍ നല്‍കി. എല്ലാ പ്രതിക്ഷകളും തെറ്റിച്ചു കൊണ്ട് അത് സംഭവിച്ചു................. ഒരു ആണ്‍ കുട്ടിയെ തന്നിട്ട് എന്നെ വിട്ടു അവള്‍ പോയി. ശരിക്കും പകച്ചു നിന്ന സമയം ആയിരുന്നു അത്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ഭയം മനസ്സില്‍ കടന്നു കൂടി . ഒന്നുരണ്ടാഴ്ച ലീവെടുത്തു . വൈദ്യന്റെ അമ്മ സമയാസമയത്ത് കുട്ടിക്ക് പാല് കൊടുക്കും, ഉറക്കും, സ്വന്തം പേരകുട്ടിയെപോലെ അവര്‍ അവനെ നോക്കി. പിന്നെ അവര്‍ തന്നെ എന്നെ ജോലിക്കു പോകാന്‍ നിര്‍ബന്ധിച്ചു. എന്നും വൈകിട്ട് വരുമ്പോള്‍ കുട്ടിയെ കുളിപ്പിച്ച് പൊട്ടു കുത്തി എന്നെ ഏല്പിക്കും ഞാന്‍ അവനെ കെട്ടിപിടിച്ചു ഉറങ്ങാതെ കിടക്കും അങ്ങനെ മൂന്ന് വര്ഷം കഴിഞ്ഞു എന്റെ മകന്‍ ലക്ഷിമി മാമിയെ പാട്ടി എന്ന് വിളിച്ചു.  അവര്‍ ഇവനെ ശേഷാദ്രി എന്നും

അവനെ സ്കൂളില്‍ ചേര്‍ക്കേണ്ട സമയം വൈദ്യനാഥന് പ്രമോഷന്‍ കിട്ടി കൂടെ സ്ഥലമാറ്റവും.
കാലം ഒരു പാട് മുന്നോട്ടു പോയിഇന്ന് എന്റെ മകന്‍ പഠിച്ചു ജോലിയില്‍ ചേര്‍ന്നിരിക്കുന്നു  ചേര്‍ന്ന ഉടനെ അവന്‍ ആകെ ആവശൃപ്പെട്ടത് എന്നോട് ജോലി ഉപ്ക്ഷിക്കുവാന്‍ . ഞാനും അത് ചിന്തിച്ചു തുടങ്ങിയിരുന്നു പക്ഷെ അവന്‍ ജോലി വേണ്ടെന്നു വെച്ചിട്ട് ചെയ്യാന്‍ പറഞ്ഞത് ഒരു മഹത് കാര്യമായിരുന്നു  ബോംബയില്‍ ഒരു ക്രഷ് തുടങ്ങാന്‍ അവിടെ ഭര്‍ത്താവോ ഭാര്യയോ മരിച്ചിട്ട് കുട്ടിയെ എന്തുചെയണം എങ്ങനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുന്നവരെ സഹായിക്കാന്‍  . ഞാന്‍ ജോലി ഉപേക്ഷിച്ചു. ജോലി വേണ്ടെന്നു വെച്ചപ്പോൾ കിട്ടിയ പീ എഫ്  ബാക്കി ആനുകൂല്യങ്ങൾ  എല്ലാം ചേർത്ത് ഒരു ക്രാഷ്‌ തുടങ്ങിഅതിന്റെ പേര് ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി പേരും എന്റെ മകന്‍ പറഞ്ഞതാണ്
ശരിക്കും അവന്‍ അവന്റെ പാട്ടിയോടുള്ള നന്ദി രേഖപെടുത്തുകയായിരുന്നു സംരംഭം മൂലം. ഞാനും ഒഴിവുള്ളപ്പോൾ മകനും അതിന്റെ  പ്രവർത്തനത്തിൽ മുഴുകി 
കാലം കുറച്ചുകൂടി മൂന്നോട്ടു പോയി. മകന്‍ കല്യാണം കഴിച്ചു ഒരു കുട്ടി ഉണ്ടായി. അവന്റെ പേര് ആന്റണി ശേഷധിരി
ആന്റണി മകന്‍ ശേഷധിരി പിന്നെ അവന്റെ ഭാര്യ അവരുടെ മകന്‍ ആന്റണി എല്ലാവരും നാട്ടിലേക്കു വരുന്നു എന്റെ നാടും ഗായത്രിയുടെ നാടും കാണാന്‍
ദൈവത്തിന്റെ സ്വന്തം നാട്  കാണാന്‍ !

4 comments:

  1. വെറുതെ ഒരു കഥ (?)

    ReplyDelete
  2. വേരറുക്കാത്ത ഓര്‍മ്മകളിലാണ് ഗൃഹാതുരത്വം നിലകൊള്ളുന്നത്.......
    തിരിച്ചു വരവ് അനിവാര്യതയാണ്......
    നന്മ വറ്റാത്ത മനസ്സാണ് താന്‍ കടന്നു വന്ന വഴികൾ .....ഇന്നു തളര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്നത് .....നല്ല കഥ .... നന്നായി എഴുതി ......ആശംസകൾ......

    ReplyDelete
  3. നന്ദി
    വന്ന വഴി മറക്കാതിരിക്കുക
    കൈത്താങ്ങായി മാറുക
    ജീവിതം ധന്യം

    ReplyDelete
  4. " അവന്റെ പാട്ടിയോടുള്ള നന്ദി രേഖപെടുത്തുകയായിരുന്നു ആ സംരംഭം"...ജീവിതം ധന്യം

    ReplyDelete